Sunday, December 21, 2008

യാത്രയുടെ ഒരാഴ്ച്ച.



കടലിലെ പന.കുറച്ച് ഡോളര്‍ ഉണ്ടാവോ ഏടുക്കാന്‍ ?


ഒമാനിനു മുകളിലൂടെ ,എയര്‍ ഇന്ത്യ എക്സ്പ്രസ്സ്.

മുറ്റത്ത് കാടു പിടിച്ചു കിടന്ന മുസാണ്ട ചെടികള്‍ കഴിഞ്ഞ അവധിക്ക് വന്നപ്പോള്‍ ഞാന്‍ വെട്ടിക്കളഞ്ഞിരുന്നു.അന്ന് അമ്മ അടിച്ചില്ലെന്നെയുള്ളു.വീണ്ടും വളര്‍ന്നിരിക്കുന്നു.കശ്മലന്‍ വന്നത് അറിഞ്ഞില്ലെന്ന് തോന്നുന്നു.



തൃശൂര്‍ റൌണ്ടിലൂടെ ഒരു വലമ്പിരി.

ഷൊര്‍ണ്ണൂര്‍ തീവണ്ടിയാപ്പീസ്.


അമ്മേ നിളാദേവി , പൈതലായ് പണ്ടു ഞാന്‍
നിന്‍ മടിത്തട്ടില്‍ നീന്തിത്തുടിക്കവേ.



കണ്ടതാം നിന്നുടെ കമനീയ രൂപമോ
കണ്ടാലറിയാതിന്നെന്തെ വിവശയായ്.




കോയമ്പത്തൂര്‍ ജാനെ വാലി ബംഗലുരു എക്സ്പ്രസ്സ് അങ്കെ പോവമാട്ടെ.അത്യാവശ്യക്കാര്‍ പോത്തന്നൂര്‍ ഇറങ്ങുക.




കോയമ്പത്തൂരിലെ പഴയ തുണിമില്ലുകളൊക്കെ വെയര്‍ഹൌസുകളായി പുനര്‍ജ്ജനിച്ചുകൊണ്ടിരിക്കുന്നു.


വീണ്ടും യാത്ര . ബംഗലൂരു സിറ്റി സ്റ്റേഷന്‍


പുതുമയിലെ പഴമ.ബ്രിട്ടീഷ് രാജിന്റെ ശേഷിപ്പ് ബാരക്കുകള്‍


എക്സിബിഷന്‍ - ബംഗലൂരു.


സായിപ്പിന്റെ ഒരു ആന,മയില്‍,ഒട്ടകം കളി.ചുമ്മാ ആളെ പറ്റിക്കാന്‍.



പഴയ ക്ലിക്ക് ത്രീ ക്യാമറ , കൊമ്മേഴ്സ്യല്‍ സ്ടീറ്റിലെ ഒരു കടയില്‍.ഫോട്ടോ ഗ്രാഫിയിലെ ആദ്യപാഠങ്ങളുടെ ഗുരു.ഇപ്പോഴും അക്ഷരമാല മുഴുമിപ്പിക്കാനായിട്ടില്ല എന്നത് മറ്റൊരു വശം.







ബംഗലുരു പുതിയ എയര്‍പോര്‍ട്ടിലെ ഏറ്റവും മനോഹരമായ ഇടം.സമയം വെളുപ്പിനു മൂന്നു മണി.നേരത്തെ ഫോണിലൂടെ പരിചയപ്പെട്ടിരുന്നുന്ന ശ്രീയേയും,ശ്രീലാലിനേയും നന്ദനേയും വിളിച്ച് ഒന്നു സുപ്രഭാതമാശംസിച്ചാലോ എന്നു തോന്നി.

Sunday, July 13, 2008

മഴയുടെ ചില ഇഴകള്‍‌‌ - അതു നഷ്ടമായവര്‍ക്കായി.

ബാലകൌമാരങ്ങളിലും ഒരു കൌതുകമായി മഴ നിറയുന്നുണ്ടോ ?



മുന്‍‌നാളിന്റെ നഖക്ഷതങ്ങളില്‍ തലോടി വിശ്രമിക്കുന്ന നഗരത്തെ തൊട്ടുണര്‍ത്താന്‍‌ മഴ വരുന്നു ,ആരവത്തോടെ , മലയും കടന്ന്.



ശുഭ്രാംബരിയായ കൃസ്ത്യന്‍ ദേവാലയത്തെ കുളിപ്പിച്ചു കഴിഞ്ഞു ഓടിന്റെ പുറത്ത് മേളമുതിര്‍ത്ത് പതുക്കെ അമ്പലപ്പറമ്പിലേക്ക്.



പകലത്തെ പണികഴിഞ്ഞു വിശ്രമിക്കുന്ന കുഞ്ഞുതോണിയെ നോവിക്കാതെ പതുക്കെ ..।





കുശലം ചോദിച്ച് ചിരിച്ചു നില്‍ക്കുന്ന പൂക്കളോട് തെല്ലും കനിവ് കാട്ടാതെ ക്രൂരനായ്..